Deshamangalam | Portfolio of Deshamangalam Ramakrishnan

പുസ്തകങ്ങള്‍

ബധിരനാഥന്മാര്‍

അനേകം കവിശബ്ദങ്ങളിൽ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയർന്നുതന്നെ നിൽക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലു കളാണ് അദ്ദേഹം കുറിച്ചു വയ്ക്കുന്നതത്രയും. മനസ്സിൽ പതിയുന്ന ജീവിതത്തിന്റെ ബിംബ ങ്ങളിൽ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്ളാറ്റിലെ മണ്ണുരുളയും മദിരാശി യിലെ ഒരു പുലർച്ചെയുള്ള വഴിനടപ്പും ഭൂമിയിലെ എല്ലാ അവതാരങ്ങളും ...

പൂര്‍ണരൂപം വായിക്കാം


 


കരോള്‍

“പട്ടണമായി മാറിയ ഗ്രാമീണതയാണ് കേരളത്തില്‍. ഈ കലര്‍പ്പ് അവസ്ഥയാണ് ദേശമംഗലം കവിതകളില്‍ അനുഭവപ്പെടുന്നത്.

പൂര്‍ണരൂപം വായിക്കാം


 


എത്ര യാദൃച്ഛികം

“എല്ലാ സമരങ്ങളും സ്പോണ്‍സര്‍ ചെയ്ത വിജയങ്ങളായും സംസാരിക്കപ്പെടാത്ത പരാജയങ്ങളായും മാറിയ ഈ കാലഘട്ടത്തിലെ അസ്വസ്ഥതയുടെ സ്വരമാണ് ദേശമംഗലം കവിതകള്‍.

പൂര്‍ണരൂപം വായിക്കാം


 


 

 

Puthiya Kavitha

ധനുഷ്‌കോടിയിലെ നിഴലുകള്‍

ആരുടെ ചുട്ടുപൊള്ളും കൈകള്‍
എന്‍ തോളത്തു പതിക്കുന്നൂ
ആരുടെയൊപ്പം നടന്നെന്ന്
തിരിഞ്ഞുനോക്കുന്നൂ പാതകള്‍.
താഴ്ന്നു മറയുന്നൂ ചിലര്‍
കേറിവരുന്നൂ ചിലര്‍.

ഇരുകടല്‍നടുക്ക്
ഒരു മരുഭൂമി
അതിലൊറ്റക്കാലൂന്നി നില്‍ക്കുന്നൂ കാലം.

ടൂറിസ്റ്റുകള്‍ വന്നുപോകുന്നൂ
എവിടെയെങ്കിലും പോകണ്ടേയെന്നുകരുതി
ഇവിടെയും വന്നുപോകുന്നതാകാം
ഏറെ നില്‍ക്കില്ലവര്‍
ഇരുകടലിന്‍ തണുപ്പുകള്‍ മോന്തിയാ
കാലുകള്‍ നീങ്ങും:
ഒരേലസ്സില്‍ ക്ലാവുപോല്‍
മഞ്ഞച്ചരടില്‍ മുഷിച്ചില്‍ പോല്‍
നിഴലിരുള്‍ പടര്‍ന്നിടും.
ഇനിയിപ്പോള്‍ ഏതുനേരവും
കണ്ണുകാണാതെയാകാം
തെരുക്കനെ നടക്കുക.

ഓര്‍ത്തുനില്‍ക്കുകയാണുഞാന്‍
ഓര്‍മ്മകൊത്താത്തൊരു മുഖത്തിനെ.

ഭൂപടത്തില്‍ പണ്ടു
കണ്ടൊരാമട്ടില്‍ത്തന്നെ
ദിക്കിതു ധനുഷ്‌കോടി.
ഇവിടെ ചവിട്ടിനില്‍ക്കുമ്പോള്‍
പുകവാനം പൊതിഞ്ഞൊരെന്നാത്മാവില്‍
കുത്തിത്തുളയ്ക്കുന്നൂ രാവണന്‍പുല്ലുകള്‍.
രാമായണം പകുത്തു
നിവര്‍ത്തിയിട്ടപോല്‍
ഇരുകടലുകള്‍
കാറ്റത്തതിന്‍ തിരപ്പേജുകള്‍
മന്ത്രിക്കുന്നെന്റെ കാതില്‍:
കാത്തിരുന്നോരാണു
പൂര്‍വികര്‍ നമ്മളെ
കാത്തുനില്‍ക്കേണ്ടേ നാമും
ആ രക്തമുഖങ്ങളെ.

പണ്ടെന്തായിരുന്നിവിടം
കൊണ്ടുപോയീ കടലൊക്കെയും
ഇവിടെ വരച്ചിട്ടിരിക്കുന്നൂ
കറുത്ത ചായങ്ങളില്‍
വിധി പോരടിപ്പി-
ച്ചുയിരറ്റവര്‍തന്‍ കഥ.
ഒറ്റത്തോര്‍ത്തുടുത്ത്
അരയില്‍ താക്കോല്‍ക്കൂട്ടം തിരുകി
കടന്നുപോയൊരു കാലം
തിരിച്ചുവരുന്നെന്റെ
കണ്‍മുമ്പില്‍, ഞൊടിയിടയില്‍
മറഞ്ഞുപോകുന്നൂ….

കുതിച്ചെത്തുന്നൂ
റെയില്‍പ്പാളങ്ങളിലോര്‍മ്മകള്‍
തിക്കിത്തിരക്കുന്നൂ പ്ലാറ്റ്‌ഫോമുകള്‍.
ആരുടേയോ
കത്തിക്കാളും കൈകളായ്
നിരനിരെ വിളക്കുകള്‍.
രാമരാവണയുദ്ധത്തിന്‍
തെരുക്കൂത്ത്.
ബലിപിണ്ഡത്തില്‍
ചെറൂളയായ്
ചിന്നിപ്പരക്കും പുലര്‍വെട്ടം
……ഞൊടിയിട! കണ്ണില്‍
തെളിഞ്ഞൊരക്കാലം
തിരകളിലാഴ്ന്നുപോകുന്നൂ
കറുപ്പുമൂടിയ ദംഷ്ട്രകള്‍ നീട്ടി
അലറുന്നൂ മുള്ളന്‍കള്ളികള്‍.

ഇരുണ്ടൂ
ഇനി നടക്കണം വന്നവഴിയേ
എത്രകാതം!
കേള്‍ക്കുന്നൂ പൊടുന്നനെ-
യപ്പോളൊരൊച്ചയീ വിജനത്തില്‍:
”ഉനക്ക് ഉന്നൈ താന്‍ തെരിയാതാ
മടിയില്‍ കനമില്ലൈയാ
വഴിയില്‍ പയമില്ലൈയാ”

അമരത്തു കമ്പിറാന്തലും തൂക്കി
മീന്‍പിടിക്കാന്‍ പോകു-
മൊരുവനെ കാണ്മൂ.
അവനുപിറകിലു-
ണ്ടൊരുപാടു തോണിക്കാര്‍
അകലേക്കു പോവുകയാവാം
അറിയാതെയറിയാതെ
അവിടെ ലങ്കാതിര്‍ത്തി-
ക്കപ്പുറമാവുകില്‍
ഉതിരും വെടികളില്‍പ്പിട-
ഞ്ഞുതിരും ജീവ-
നെന്നറികിലും
പോവുകയാണവര്‍.
പോകുമപ്പോക്കില്‍ വെറുതെ
എന്റെ നേര്‍ക്കെറിഞ്ഞൊരാ
ചോദ്യത്തിലുഴറുന്നേന്‍.

ഇരുട്ടായ്.
വന്നവഴിയേ മടങ്ങണം
എത്ര കാതം!

ഒരു ചെരിഞ്ഞ നോട്ടമായ്
തെന്നിപ്പോയ്-ഒരുകാലം.

പൂര്‍ണ്ണ രൂപം ...